Spread the love

ഓസ്ട്രേലിയയിൽ ലേബർ പാർട്ടി അധികാരത്തിലേക്ക്. പ്രധാനമന്ത്രി സ്കോട്ട് മോറിസന്റെ നേതൃത്വത്തിലുള്ള ലിബറൽ-നാഷണൽ സഖ്യത്തിനു ശനിയാഴ്ച നടന്ന പൊതുതെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടു. 10 വർഷത്തിൻ ശേഷമാണ് അവർക്ക് അധികാരം നഷ്ടമാകുന്നത്.

66.3 ശതമാനം വോട്ടുകൾ എണ്ണിയപ്പോൾ ആന്റണി അൽബനീസിന്റെ നേതൃത്വത്തിലുള്ള ലേബർ പാർട്ടിക്ക് 72 സീറ്റുകൾ നേടാൻ കഴിഞ്ഞു. മോറിസണിന്റെ സഖ്യം 50 സീറ്റായി ചുരുങ്ങി. ഗ്രീൻ പാർട്ടിയും സ്വതന്ത്രരും ഉൾപ്പെടെ മറ്റുള്ളവർ 15 സീറ്റുകൾ നേടി. 151 അംഗ ജനപ്രതിനിധി സഭയിൽ കേവല ഭൂരിപക്ഷത്തിൻ 76 സീറ്റുകളാണ് വേണ്ടത്.

എല്ലാ വോട്ടുകളും എണ്ണുന്നതിൻ മുമ്പ് സ്കോട്ട് മോറിസൺ പരാജയം സമ്മതിച്ചു. ചെറുപാർട്ടികളുടെ പിന്തുണയോടെ ലേബർ പാർട്ടിക്ക് സർക്കാർ രൂപീകരിക്കാൻ കഴിഞ്ഞേക്കും. ആൻറണി അൽ ബനിസ് പ്രധാനമന്ത്രിയാകും. ഓസ്ട്രേലിയക്കാർ മാറ്റത്തിൻ വേണ്ടിയാണ് വോട്ട് ചെയ്തതെന്ന് അദ്ദേഹം പ്രതികരിച്ചു. ഒമ്പത് വർഷത്തിനു ശേഷമാണ് ലേബർ പാർട്ടി അധികാരത്തിലെത്തിയത്.

By

Leave a Reply

Your email address will not be published. Required fields are marked *