Spread the love

മരിയുപോളിലെ അസോവ്സ്റ്റൽ സ്റ്റീൽ പ്ലാന്ററിൽ സ്വയം പ്രതിരോധിച്ച 1,000 യുക്രൈൻ സൈനികർ കീഴടങ്ങിയതായി റഷ്യ. അതേസമയം, ഉന്നത കമാൻഡർമാർ പ്ലാന്ററിനുള്ളിലുണ്ടെന്നും വിഘടനവാദി നേതാവ് പറഞ്ഞു. തിങ്കളാഴ്ച മുതൽ ഇതുവരെ 950 ലധികം സൈനികർ കീഴടങ്ങിയതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

റഷ്യൻ അധിനിവേശത്തിന്റെ തുടക്കം മുതൽ യുക്രെയ്നിൽ 3,752 സിവിലിയൻമാർ കൊല്ലപ്പെടുകയും 4,062 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ ഓഫീസ് സ്ഥിരീകരിച്ചു. 229 കുട്ടികൾ മരിക്കുകയും 424 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഉക്രൈൻ മനുഷ്യാവകാശ ഓംബുഡ്സ്മാൻ ലുഡ്മിലാ ഡെനിസോവ പറഞ്ഞു. റഷ്യൻ അധിനിവേശ നഗരമായ മെലിറ്റോപോളിൽ നിരവധി ഉന്നത റഷ്യൻ ഉദ്യോഗസ്ഥരെ ഉക്രേനിയൻ സൈൻയം വധിച്ചതായി അധികൃതർ അറിയിച്ചു.

ഡൊണെറ്റ്സ്ക് മേഖലയിൽ റഷ്യൻ ആക്രമണത്തിൽ ഏഴ് സിവിലിയൻമാർ കൊല്ലപ്പെട്ടതായി പ്രദേശത്തെ ഗവർണർ ആരോപിച്ചു. ചെർനിഹിവിലെ ഡെസ്ന ഗ്രാമത്തിൽ റഷ്യൻ വ്യോമാക്രമണത്തിൽ എട്ട് പേർ കൊല്ലപ്പെടുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റീജിയണൽ എമർജൻസി സർവീസ് അറിയിച്ചു. ഉക്രെയ്നിൻറെ കിഴക്കൻ, തെക്കൻ ഭാഗങ്ങളുടെ പൂർണ്ണ നിയന്ത്രണം ഏറ്റെടുക്കാനുള്ള ശ്രമത്തിലാണ് റഷ്യ.

By

Leave a Reply

Your email address will not be published. Required fields are marked *