Spread the love

ശമ്പള പ്രതിസന്ധി നിലനിൽക്കെ പുതിയ ബസുകൾ വാങ്ങാൻ കെ.എസ്.ആർ.ടി.സിക്ക് സംസ്ഥാന സർക്കാർ 445 കോടി രൂപ അനുവദിച്ചു. എന്നാൽ ശമ്പള പ്രതിസന്ധി മന്ത്രിസഭാ യോഗത്തിൽ ചർച്ചയായില്ല. തീരുമാനത്തിനെതിരെ ട്രേഡ് യൂണിയനുകൾ പ്രതിഷേധിച്ചു. അതേസമയം, പ്രശ്നം പരിഹരിക്കാൻ ഗതാഗത മന്ത്രിയും ധനമന്ത്രിയും കൂടിയാലോചനകൾ നടത്തി.

ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ ശമ്പള പ്രതിസന്ധി പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിലായിരുന്നു കെ.എസ്.ആർ.ടി.സി ജീവനക്കാർ. എന്നാൽ വിഷയം ചർച്ച ചെയ്തില്ല. പകരം 700 പുതിയ സിഎൻജി ബസുകൾ വാങ്ങാൻ കെ.എസ്.ആർ.ടി.സിക്ക് 445 കോടി രൂപ അനുവദിച്ചു. കേരളത്തിൽ സിഎൻജി ബസുകൾ പ്രായോഗികമല്ലെന്നും ശമ്പള പ്രതിസന്ധി പരിഹരിക്കാതെ പുതിയ ബസുകൾ വാങ്ങുന്നത് അംഗീകരിക്കാനാവില്ലെന്നും ട്രേഡ് യൂണിയനുകൾ പറഞ്ഞു.

ശമ്പള പ്രതിസന്ധിയിൽ സർക്കാർ അനുകൂല സംഘടനയായ സിഐടിയു വെള്ളിയാഴ്ച മുതൽ സമരം ആരംഭിക്കും. മെയ് പകുതി കഴിഞ്ഞിട്ടും ഏപ്രിൽ മാസത്തെ തൊഴിലാളികളുടെ ശമ്പളം നൽകാൻ മാനേജ്മെൻറിൻ കഴിഞ്ഞിട്ടില്ല. പ്രശ്നപരിഹാരത്തിനായി ഗതാഗത മന്ത്രിയും ധനമന്ത്രിയും ഇന്ന് കൂടിയാലോചനകൾ നടത്തി.

By

Leave a Reply

Your email address will not be published. Required fields are marked *