Spread the love

ലക്ഷദ്വീപിൽ 1,526 കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്ത സംഭവത്തിൽ പാകിസ്ഥാൻ പങ്കു സ്ഥിരീകരിച്ച് ഡയറക്ടറേറ്റ് ഓഫ് റവൻയൂ ഇൻറലിജൻസ്. മയക്കുമരുന്ന് കടത്തിയ സംഘത്തെ അറസ്റ്റ് ചെയ്തതായി ഡിആർഐ അറിയിച്ചു. പാകിസ്ഥാനിലെ ഒരു പഞ്ചസാര മില്ലിന്റെ വിലാസത്തിലാണ് ഹെറോയിൻ എത്തിച്ചത്. തിരുവനന്തപുരത്ത് നിന്നുള്ള രണ്ട് മലയാളികളാണ് സംഘത്തിലുള്ളതെന്ന് ഡി.ആർ.ഐ.

അഫ്ഗാനിസ്ഥാനിൽ നിന്ന് കടൽമാർഗം മയക്കുമരുന്ന് കടത്താൻ പദ്ധതിയിട്ട കേസിലെ പ്രതികളെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) തിങ്കളാഴ്ച ചോദ്യം ചെയ്തു. ഇന്ത്യയിലേക്ക് തന്നെ 218 കിലോ മയക്കുമരുന്ന് കടത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. ആർക്ക് വേണ്ടിയാണ് വന്തോതിൽ മയക്കുമരുന്ന് എത്തിച്ചതെന്നും ഇവരുടെ വിദേശ ബന്ധങ്ങളുണ്ടെന്നും കണ്ടെത്തേണ്ടതുണ്ട്.

ബോട്ടുകളിൽ ഒരു കിലോഗ്രാം വീതമുള്ള പാക്കറ്റുകളിലായാണ് ഹെറോയിൻ സൂക്ഷിച്ചിരുന്നത്. ഇതേ കടൽമാർഗ്ഗം വന്തോതിൽ ശ്രീലങ്കയിലേക്ക് മയക്കുമരുന്ന് കടത്തുന്നുണ്ടെങ്കിലും കസ്റ്റഡിയിലുള്ളവരിൽ ശ്രീലങ്കൻ പൗരൻമാർ ആരുമില്ല. രഹസ്യവിവരത്തിൻറെ അടിസ്ഥാനത്തിൽ കോസ്റ്റ് ഗാർഡ് സംയുക്തമായി നടത്തിയ റെയ്ഡിൽ ഡിആർഐയും രണ്ട് ബോട്ടുകളും കസ്റ്റഡിയിലെടുത്തു.

By

Leave a Reply

Your email address will not be published. Required fields are marked *