Spread the love

ലൈംഗിക പീഡനക്കേസിലെ പ്രതിയായ നടനും നിർമ്മാതാവുമായ വിജയ് ബാബുവുമായുള്ള കരാർ പ്രമുഖ ഒടിടി കമ്പനി പിൻവലിച്ചു. വെബ് സീരീസുമായി ബന്ധപ്പെട്ട 50 കോടി രൂപയുടെ കരാറിൽ നിന്ന് കമ്പനി പിൻമാറിയതായാണ് റിപ്പോർട്ടുകൾ. കേസിൽ ഒളിവിൽ കഴിയുന്ന വിജയ് ബാബുവിനെതിരെ നടപടി ശക്തമാക്കിയതിൻ പിന്നാലെയാണ് കമ്പനിയുടെ പിൻവാങ്ങൽ.

കരാർ ഏറ്റെടുക്കാൻ എഎംഎംഎ നീക്കം നടത്തിയെന്നാണ് സൂചന. കേരളത്തിലെ മറ്റ് ഒടിടി കമ്പനികളുടെ പ്രതിനിധികളും വിജയ് ബാബുവിനെതിരായ കേസിൻറെ വിശദാംശങ്ങൾ കൊച്ചി സിറ്റി പൊലീസിനോട് ചോദിച്ചറിഞ്ഞിട്ടുണ്ട്.

അതേസമയം, വിജയ് ബാബു ജോർജിയയിലുണ്ടെന്നാണ് അന്വേഷണ സംഘത്തിൻറെ നിഗമനം. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനുള്ള തയ്യാറെടുപ്പിലാണ് സംഘം. ഇതിനായി അയൽരാജ്യമായ അർമേനിയയിലെ ഇന്ത്യൻ എംബസിയുടെ സഹായം തേടി. ജോർജിയയിൽ ഇന്ത്യക്ക് എംബസി ഇല്ലാത്തതിനാൽ കൊച്ചി സിറ്റി പൊലീസ് വിദേശകാര്യ മന്ത്രാലയം വഴി അർമേനിയയിലെ എംബസിയുമായി ബന്ധപ്പെട്ടു. കുറ്റവാളികളെ കൈമാറാൻ ഇന്ത്യയുമായി യാതൊരു കരാറും ഇല്ലാത്ത രാജ്യമാണ് ജോർജിയ.

By

Leave a Reply

Your email address will not be published. Required fields are marked *