Spread the love

ലക്ഷദ്വീപ് മയക്കുമരുന്ന് കടത്ത് കേസിലെ റിമാൻഡ് റിപ്പോർട്ടിന്റെ വിശദാംശങ്ങൾ പുറത്ത്. കേസിൽ പാകിസ്ഥാന്റെ പങ്കാളിത്തം സ്ഥിരീകരിച്ചു. നാലു പ്രതികൾക്കും മയക്കുമരുന്ന് കടത്തിൽ പാകിസ്ഥാൻ ശൃംഖലയുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

വിഴിഞ്ഞം സ്വദേശി ഫ്രാൻസിസ്, പൊഴിയൂർ സ്വദേശി സുജൻ എന്നിവരാണ് സംഘത്തിലുള്ള മലയാളികൾ. ഇവരുടെ പാക് ബന്ധത്തെക്കുറിച്ച് പോലീസ് അന്വേഷിച്ചു വരികയാണ്. ഹെറോയിൻ പിടിച്ചെടുത്ത സംഭവത്തിൽ എൻഐഎ പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മയക്കുമരുന്ന് കടത്തിനൊപ്പം ആയുധക്കടത്ത് നടന്നിട്ടുണ്ടോ എന്നതുൾപ്പെടെയുള്ള വിശദാംശങ്ങളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

ലക്ഷദ്വീപിലെ അഗത്തിക്ക് സമീപം കൊച്ചിയുടെ പുറംകടലിൽ വൻ മയക്കുമരുന്ന് വേട്ടയാണ് നടന്നത്. 1,526 കോടി രൂപ വിലവരുന്ന 218 കിലോ ഹെറോയിനാണ് അന്താരാഷ്ട്ര വിപണിയിൽ പിടികൂടിയത്. ഡിആർഐയും കോസ്റ്റ് ഗാർഡും സംയുക്തമായി നടത്തിയ റെയ്ഡിൽ രണ്ട് മത്സ്യബന്ധന ബോട്ടുകളിൽ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്.

By

Leave a Reply

Your email address will not be published. Required fields are marked *