Spread the love

ലഖ്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻറെ ബുൾഡോസർ ഭരണത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാഫിയയ്ക്കെതിരായ ശക്തമായ നടപടി സംസ്ഥാനത്തെ ക്രമസമാധാന നില മെച്ചപ്പെടുത്തിയെന്നും യുപിയിലെ ബുൾഡോസർ ഭരണം മധ്യപ്രദേശ്, ഗുജറാത്ത്, ഡൽഹി എന്നിവിടങ്ങളിൽ സ്വാധീനം ചെലുത്തിയെന്നും മോദി പറഞ്ഞു. നേപ്പാൾ സന്ദർശനം കഴിഞ്ഞ് മടങ്ങവെ ലഖ്നൗവിൽ യുപി മന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

കോവിഡ് മഹാമാരിയെ നേരിടാൻ സംസ്ഥാന സർക്കാർ നടത്തുന്ന ശ്രമങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. ഗവണ് മെൻറിൻറെ ഭരണനേട്ടങ്ങൾ താഴേത്തട്ടിൽ എത്തിക്കുന്നതിൻ വിപുലമായ കാമ്പയിൻ ആരംഭിക്കണമെന്ന് അദ്ദേഹം മന്ത്രിമാരോട് അഭ്യർ ത്ഥിച്ചു. തങ്ങളുടെ നിയോജകമണ്ഡലങ്ങളിൽ പരമാവധി സമയം ചെലവഴിക്കാനും ഗവണ് മെൻറിൻറെ പദ്ധതികൾ നടപ്പാക്കാനും പ്രധാനമന്ത്രി നിർ ദേശം നൽ കി. സർക്കാർ പദ്ധതികൾ അർഹരായ എല്ലാവരിലേക്കും എത്തുന്നുവെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

സദ്ഭരണം മാത്രമേ അധികാരത്തിലേക്കുള്ള വഴി തുറക്കുകയുള്ളൂവെന്ന് പറഞ്ഞ പ്രധാനമന്ത്രി, വിശ്രമിക്കാൻ സമയമില്ലെന്നും 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ എല്ലാവരും ആരംഭിക്കണമെന്നും അഭ്യർത്ഥിച്ചു. അനധികൃതമായി പൊതുമുതൽ കൈയേറുകയോ നശിപ്പിക്കുകയോ ചെയ്യുന്നവരുടെ സാമ്രാജ്യം, ദരിദ്രരുടെ സ്വത്തുക്കൾ, ബിസിനസുകാരുടെ സംരംഭങ്ങൾ എന്നിവ ബുൾഡോസർ ഉപയോഗിച്ച് നശിപ്പിക്കുമെന്ന് യോഗി പ്രഖ്യാപിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ യോഗിയെ ‘ബുൾഡോസർ ബാബ’ എന്നാണ് വിളിച്ചിരുന്നത്.

By

Leave a Reply

Your email address will not be published. Required fields are marked *