Spread the love

തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാരിൻറെ കാലത്ത് ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിച്ചതിൽ അഴിമതിയുണ്ടെന്ന ഹർജി ഇന്ന് പരിഗണിക്കും. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച കോടതി ഹർജി നിലനിൽക്കില്ലെന്ന സർക്കാർ വാദം തള്ളിയിരുന്നു. രേഖകൾ പരിശോധിച്ച ശേഷം മാത്രമേ അന്തിമ തീരുമാനം എടുക്കാനാകൂവെന്നായിരുന്നു കോടതിയുടെ നിലപാട്. ബ്രൂവറി അനുവദിച്ചതുമായി ബന്ധപ്പെട്ട റവൻയൂ വകുപ്പിൻറെ ഫയലുകൾ ഹാജരാക്കണമെന്നാവശ്യപ്പെട്ട് ഹർജിക്കാരൻ രമേശ് ചെന്നിത്തല പ്രത്യേക ഹർജി നൽകിയിട്ടുണ്ട്.

രമേശ് ചെന്നിത്തലയുടെ ഹർജി നിലനിൽക്കില്ലെന്ന് സർക്കാർ വാദിച്ചിരുന്നു. എന്നാൽ ഇത് കോടതി അംഗീകരിച്ചില്ല. ഒന്നാം പിണറായി വിജയൻ സർക്കാരിൻറെ കാലത്ത് സംസ്ഥാനത്ത് ഡിസ്റ്റിലറികളും ബ്രൂവറികളും അനുവദിച്ചതിൽ അഴിമതിയുണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിജിലൻസ് കോടതിയിൽ ഹർജി നൽകിയിരുന്നു.

രാമകൃഷ്ണനെതിരെ മുഖ്യമന്ത്രി പിണറായി വിജയനും മുൻ എക്സൈസ് മന്ത്രി ടി.പി രമേശ് ചെന്നിത്തലയും ഹർജി നൽകിയിരുന്നു. ബ്രൂവറിയുടെ അനുമതി സംബന്ധിച്ച് വിജിലൻസ് അന്വേഷണം വേണമെന്ന ആവശ്യം ഗവർണർ തള്ളിയിരുന്നു. ഇതിൻ പിന്നാലെയാണ് രമേശ് ചെന്നിത്തല ഹർജിയുമായി കോടതിയെ സമീപിച്ചത്.

By

Leave a Reply

Your email address will not be published. Required fields are marked *