Spread the love

മഴക്കെടുതിയിൽ വൻ നാശനഷ്ടമുണ്ടായതിനാൽ തമിഴ്നാട്ടിൽ നിന്നും കർണാടകയിൽ നിന്നും പച്ചക്കറികളുടെ വരവ് ഗണ്യമായി കുറഞ്ഞു. ഇതോടെ പച്ചക്കറികളുടെ വില കുത്തനെ ഉയർന്നു. തക്കാളിയും പയറും കിലോയ്ക്ക് 100 രൂപ കടന്നു. ചപ്പുപുതിനയുടെ വില കിലോയ്ക്ക് 140 രൂപയായി ഉയർന്നു. ബിരിയാണി, രസം തുടങ്ങിയവയ്ക്ക് അവശ്യവസ്തുവാണ് ചപ്പു പുതിന.

പയറുവർഗങ്ങളുടെ വില കിലോയ്ക്ക് 90 രൂപയിലെത്തി. പപ്പായയ്ക്ക് 70 രൂപയും ബീറ്റ്റൂട്ടിന് 50 രൂപയുമാണ് വില. 12 മുതൽ 20 രൂപ വരെ വിലയുണ്ടായിരുന്ന കാബേജ് ഇപ്പോൾ 40 രൂപയായി ഉയർന്നു. പച്ചക്കറികളുടെ വില വർദ്ധനവ് കുടുംബ ബജറ്റിനെ താറുമാറാക്കിയിട്ടുണ്ട്. വിലവർദ്ധനവ് ഹോട്ടൽ, കൂൾ ബാർ മേഖലകളിൽ പ്രതിസന്ധിക്കും ഇടയാക്കിയിട്ടുണ്ട്.

By

Leave a Reply

Your email address will not be published. Required fields are marked *