Spread the love

അഫ്ഗാനിസ്ഥാനിലെ സ്വതന്ത്ര മനുഷ്യാവകാശ കമ്മീഷനെ താലിബാൻ ഭരണകൂടം പിരിച്ചുവിട്ടു. ഇതിൻറെ ആവശ്യമില്ലെന്ന വിലയിരുത്തലിനെ തുടർന്നാണ് നടപടി. രാജ്യത്ത് മനുഷ്യാവകാശങ്ങളും നീതി നിർവഹണവും കൈകാര്യം ചെയ്യുന്ന മറ്റ് ചില ഏജൻസികൾ ഉള്ളതിനാൽ മനുഷ്യാവകാശ കമ്മീഷൻറെ ആവശ്യമില്ലെന്ന് സർക്കാർ വക്താവ് ഇനാമുള്ള സമംഗാനി പറഞ്ഞു. എന്നാൽ ഏതൊക്കെ ഏജൻസികളാണ് മറ്റ് ഏജൻസികളെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷനെയും വനിതാ ക്ഷേമ മന്ത്രാലയത്തെയും താലിബാൻ പിരിച്ചുവിട്ടിരുന്നു.

അനാവശ്യ ചെലവിന് കാരണമാകുന്ന ഏജൻസികളെയും മന്ത്രാലയങ്ങളെയും ഒഴിവാക്കുമെന്ന് താലിബാൻ നേതാക്കൾ നേരത്തെ പറഞ്ഞിരുന്നു. രണ്ട് വർഷം നീണ്ട യുഎസ് അധിനിവേശത്തിൽ അഫ്ഗാനിസ്ഥാനിലെ സിവിലിയൻമാർക്ക് നേരെയുള്ള ആക്രമണങ്ങൾ മനുഷ്യാവകാശ കമ്മീഷൻ രേഖപ്പെടുത്തിയിരുന്നു. എന്നാൽ, യുഎസ് സൈന്യം രാജ്യം വിടുകയും താലിബാൻ അധികാരം പിടിച്ചെടുക്കുകയും ചെയ്തതോടെ കമ്മീഷൻ പ്രവർത്തനം അവസാനിപ്പിച്ചു. പ്രധാന ഉദ്യോഗസ്ഥർ രാജ്യം വിട്ടതിനെ തുടർന്ന് കമ്മിഷൻറെ പ്രവർത്തനം നിർത്തിവച്ചിരുന്നു.

ഏതാനും ദിവസങ്ങൾക്ക് മുമ്പ് താലിബാൻ സർക്കാർ വാർഷിക ബജറ്റ് അവതരിപ്പിച്ചിരുന്നു. അതേസമയം, ദേശീയ സുരക്ഷാ സമിതിയും അനുരഞ്ജന സമിതിയും എല്ലാം പിരിച്ചുവിട്ടു. ആവശ്യമില്ലെന്ന് കണ്ടെത്തിയ വകുപ്പുകൾ പിരിച്ചുവിടുകയാണെന്ന് താലിബാൻ നേതൃത്വം പറഞ്ഞു. ഭാവിയിൽ ആവശ്യമുണ്ടെന്ന് തോന്നിയാൽ പ്രവർത്തനം പുനരാരംഭിക്കുമെന്ന് അവർ പറഞ്ഞു.

By

Leave a Reply

Your email address will not be published. Required fields are marked *